Friday, November 09, 2007

താരത്തിനൊപ്പം

അരുണ്‍ പോള്‍ ഓണ്‍സൈറ്റിലായിരുന്ന സമയത്ത് അവരെല്ലാവരും കൂടെ ബ്രസ്സല്‍‌സിലേയ്ക്ക് ഒരു യാത്ര പോയി. യൂറോപ്യന്‍ യൂണിയന്റെ ജന്മദിനം ആഘോഷിച്ചുകൊണ്ടിരിയ്ക്കുന്ന സമയം. എവിടെയും ആഘോഷങ്ങള്‍. കുറേനേരം ചുറ്റിക്കറങ്ങിയ ശേഷം അവര്‍ റൂമിലേയ്ക്ക് തിരിച്ചു പോന്നു. റൂമില്‍ കുത്തിയിരിയ്ക്കുന്നതിനും നല്ലതാണല്ലോ ബാറില്‍ പോയി രണ്ടെണ്ണം പിടിപ്പിയ്ക്കുന്നത് അല്ലെങ്കില്‍ ഡിസ്കില്‍ മദാമ്മമാരൊത്തു നൃത്തം ചെയ്യുത്. ബാറിലേയ്ക്കുതന്നെ പോകാന്‍ തീരുമാനിച്ചു.

കോക്ടെയിലും നുകര്‍ന്നുകൊണ്ട് നാട്ടുകാര്യവും വീട്ടൂകാര്യവും പറഞ്ഞ് പാരവച്ചും പരദൂഷണം പറഞ്ഞും സമയം കളയുന്നതിനിടയില്‍ ഒരു അന്‍പത്തന്‍‌ഞ്ച് അന്‍പത്താറു വയസു തോന്നിയ്ക്കുന്ന ഒരു മദ്ധ്യവയസ്കനും അയാളുടെ മകളും കൂടി നടന്നു പോകുന്നതു കണ്ടു. പറഞ്ഞറിയീക്കാനാവാത്ത ഒരായിരം വികാരങ്ങളോടെ അവര്‍ ചാടിയെണീറ്റു.

അവരുടെ സന്തോഷപ്രകടനങ്ങള്‍ കണ്ട് അയാള്‍ അവരുടെ അടുത്തേയ്ക്കുവന്നു. കുശലം ചോദിച്ചു, സുഖാന്വേഷണങ്ങള്‍ നടത്തി. ചോദിച്ചപ്പോള്‍ സന്തോഷത്തോടെ ഫോട്ടൊയ്ക്ക് പോസ് ചെയ്തു. വിനീതനായ ഒരു സെലിബ്രീറ്റി. ഒരു ജന്മം മുഴുവന്‍ അഭിമാനിയ്ക്കുവാനുള്ള നിമിഷങ്ങള്‍....

അത് ആരാ‍യിരുന്നെന്നു ചോദിച്ചാന്‍ വെള്ളിത്തിരയില്‍ സുപരിചിതനായ.....ബാഷയായും പടയപ്പയുമൊക്കെ അവതരിച്ച മന്നന്‍ രജനീകാന്ത്.

ഓണ്‍സൈറ്റില്‍ നിന്നും മടങ്ങിവന്ന് ഓഫീസില്‍ ഇപ്പോള്‍ അരുണ്‍ പോള്‍ ഒരു ചിന്ന തലൈവരായി വിലസുകയാണത്രെ. തമിഴന്മാരൊക്കെ അവനെ ‘luckiest in this planet’ ആയിട്ടാണത്ര കാണുന്നതു പോലും. അവന്റെയിക്കെ ടൈം

1 Comments:

Post a Comment

<< Home

free site statistics